Tuesday, April 7, 2009

ശിലാലിഖിതം

താപസാ,
മൌനം മുറിക്കരുത്.
അത് പാത്രങ്ങളില്‍ കരുതി വെക്കണം.

തേയ്മാനം സംഭവിച്ച വാക്കുകള്‍ കൂട്ടിവെച്ച്
ദുരിതകാലത്ത് കഞ്ഞിയുണ്ടാക്കണം.


വീട്,
മഞ്ഞുമാസത്തിന്‍റെ ഗൃഹാതുരവാതില്‍.

അത് തുറന്ന്, പുഴയുടെ ആത്മഹ്രദത്തിന്
നോവും നോക്കും പങ്കുവെയ്ക്കണം.
നിറം മാഞ്ഞ സ്നേഹപ്പുറ്റുകള്‍ തിരയണം.


തപാലാപ്പീസിന്‍റെ വരാന്തയില്‍
ഒരു കഫതുള്ളി.
കത്തുവിതരണക്കാരന്‍ ഒരിക്കല്‍ ചോദിച്ചു;
എവിടെ,
കരുണയുടെ കടലിരമ്പമായി വരാറുള്ള
അവന്‍റെ തപാല്‍ വികൃതികള്‍?

നീതി ശാസ്ത്രങ്ങള്‍ പറഞ്ഞു;
മൌനത്തിന്‍റെ കടന്നല്‍ കൂടിന്‌
ഞങ്ങളവനെ കൂട്ടികൊടുത്തു.

വഴിവിളക്കുകള്‍ വാതിലടച്ച വഴിയോരത്ത്
അവന്‍റെ വാരിയെല്ലുകൊണ്ട്
സ്മാരകം പണിയണം.
വാതിലടയ്ക്കരുത്...
അതിന് വാതിലുകള്‍ പണിയരുത്...

3 comments:

ഷാനവാസ് കൊനാരത്ത് said...

മൌനത്തിന്‍റെ കടന്നല്‍ കൂടിന്‌

ഞങ്ങളവനെ കൂട്ടികൊടുത്തു.

ശ്രീ said...

നന്നായിട്ടുണ്ട്

Sapna Anu B.George said...

നല്ല കവിത