Monday, May 26, 2008

ഗൗളി ശാസ്ത്രം

റിമോട്ട് കണ്ട്രോളര്‍
കണ്ടുപിടിക്കും വരെ
ബാല്യത്തിലേക്ക് മുറിഞ്ഞുവീണ
ആ വാലായിരുന്നു, ഞങ്ങളുടെ അത്ഭുതം.

ടീച്ചര്‍ വരച്ചു പഠിപ്പിച്ചതിനേക്കാള്‍
മനോഹരമായിരുന്നു,
അത് പുസ്തകതാളില്‍ വീഴ്ത്തിയ
ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ആശ്ചര്യചിഹ്നം !

അതിന്‍റെ ഉദരത്തിലെ
വെളുത്ത ഭൂഗോളത്തില്‍
ഞാന്‍ ലൈലയ്ക്ക്
ഇന്ത്യയെ കാണിച്ചുകൊടുത്തു.

എന്‍റെ എല്ലാ നുണക്കഥകളും
ലൈലയെക്കൊണ്ട് വിശ്വസിപ്പിച്ചത്
ആ ചിലപ്പായിരുന്നു.

നീട്ടിപ്പിടിച്ച നാക്കിലേക്ക്
സ്വയം പറന്നുചെല്ലുന്ന
എന്‍റെ സൂക്ഷ്മസ്വപ്നങ്ങള്‍ ഭുജിച്ച്,
ഈ കൈപ്പുമുറിയുടെ ത് ലാന്‍
താങ്ങിപ്പിടിച്ച്‌,
ഇന്നും....


Thursday, May 22, 2008

നമ്മള്‍


തിരിച്ചു നല്‍കാതെയും

നിറഞ്ഞുസ്നേച്ചതി-

നൊരുനാള്‍ നിനക്കെന്‍റെ

വിരല്‍ മുറിച്ചെടുക്കാം.


മുറിഞ്ഞ വാക്കുകള്‍

ചേര്‍ത്തു തുന്നുമ്പോള്‍

നിനക്കു ഞാനൊരു

കവിത കടംതരാം.


കതകടച്ചു നീ

ഇരുള്‍ നിറയ്ക്കുമ്പോള്‍

അകത്തുപെയ്യുന്ന

മഴ ശമിയ്ക്കുമോ?


കിനാവുപോലൊരു

കഥ പറഞ്ഞു നീ

കണ്ണീരളക്കുമ്പോള്‍

ഗൗളി ചിലക്കുമോ?


സത്യം തിരഞ്ഞു നാം

കാതോര്‍ത്തിരിക്കവേ

ശുനകന്‍ കുരച്ചൊച്ചവെയ്ക്കും,

അതിഥികള്‍ പേടിച്ചൊളിക്കും.


ജനലാണ് സത്യമാ

ഇത്തിരി ചതുരത്തില്‍

കാറ്റും വെളിച്ചവും

നാം വരയ്ക്കും.


ഒരു കുഞ്ഞുപൂ നാം തിരയും

ഒരു വരള്‍ച്ചുണ്ട് നാം കണ്ടെടുക്കും.


Sunday, May 18, 2008

വൃദ്ധസദനം

വായുമുട്ടും ചുമയും കഫവും
നരയും നുരയും നിറഞ്ഞ
കളിമുറ്റത്തിന്‍ ഇത്തിരിവട്ടത്തില്‍
കെട്ടിയിട്ടാരോ സായന്തനത്തെ...


ചിതറിയ കാല്പെരുമാറ്റവുമായ്
കാറ്റെത്തി മോത്തുമുത്തവെ
മങ്ങിയ പീളക്കണ്‍കള്‍
വ്യഥ മറച്ചു വിടര്‍ന്നു വൃഥാവില്‍
ആരേ വരാനിരിക്കുന്നു ?

പാതിമയക്കവും സങ്കടക്കടലുമായ്
പടിയിറക്കപ്പെട്ടെത്തും പുതുമിത്രമോ ?

അപരിഷ്കൃതനാണഛന്‍
എന്നുചൊല്ലിയ മക്കളെ
പേറെടുത്ത കുറ്റമേറ്റ
സഹധര്‍മ്മിണിതന്‍
കറുപ്പുവെളുപ്പാം ഛായാപടം
വടികുത്തി, വഴിതേടിവരികയോ?

വരുന്നവ
നായ്ക്കളാണേല്‍പോലുമത്
മക്കളല്ല , ഒപ്പിടാനുള്ള വിരലന്നേ
വീട്ടില്‍ വെച്ചിരുന്നഛന്‍...

പിന്നെയാരേ, കളിമുറ്റത്ത്
നിനയാതെ വീണൊരു
പഴുത്തിലയൊച്ചയോ...
രംഗബോധം മുളച്ച മരണമോ ?



Sunday, May 11, 2008

സ്വപ്‌നങ്ങള്‍

ഹനത്താല്‍ തളച്ചിടുന്നവയുടെ
ചങ്ങലയറുക്കുന്നത്‌
സ്വപ്‌നങ്ങള്‍ ...
അവയോളം സ്വതന്ത്രമായവ
മറ്റെന്താണുള്ളത് ?

കളഞ്ഞുപോയവ തിരിച്ചേകിയും
കയ്യെത്താത്തവകൈവെള്ളയില്‍വെച്ചും...

സ്വപ്നങ്ങല്‍ക്കല്ലാതെ മറ്റെന്തിനാണ്
ചിറകുകള്‍ ഉള്ളത് ?
പക്ഷെ,
പളുങ്കുപാത്രം പോലെയാണ് ...
താഴെവീണുടയുന്നവ ...
പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവ...

കണ്ണുകള്‍‌

റുപ്പും വെളുപ്പുമുള്ള

അടയാളങ്ങള്‍.

ആര്‍ക്കും

സ്വപ്നം കാണാവുന്ന ക്യാമറ .

കാഴ്ച്ചകളില്‍നിന്നും

പിന്‍വാങ്ങാനുള്ള ഉപകരണം.

അപൂര്‍വ്വ സന്തോഷങ്ങള്‍ക്ക്

നീരെടുക്കാനുള്ള തടാകം;

ഏറെ വേദനകള്‍ക്കും...

മയില്‍പ്പീലിയിലാണ്

സുന്ദരമായ കണ്ണുള്ളത് ...