Sunday, May 18, 2008

വൃദ്ധസദനം

വായുമുട്ടും ചുമയും കഫവും
നരയും നുരയും നിറഞ്ഞ
കളിമുറ്റത്തിന്‍ ഇത്തിരിവട്ടത്തില്‍
കെട്ടിയിട്ടാരോ സായന്തനത്തെ...


ചിതറിയ കാല്പെരുമാറ്റവുമായ്
കാറ്റെത്തി മോത്തുമുത്തവെ
മങ്ങിയ പീളക്കണ്‍കള്‍
വ്യഥ മറച്ചു വിടര്‍ന്നു വൃഥാവില്‍
ആരേ വരാനിരിക്കുന്നു ?

പാതിമയക്കവും സങ്കടക്കടലുമായ്
പടിയിറക്കപ്പെട്ടെത്തും പുതുമിത്രമോ ?

അപരിഷ്കൃതനാണഛന്‍
എന്നുചൊല്ലിയ മക്കളെ
പേറെടുത്ത കുറ്റമേറ്റ
സഹധര്‍മ്മിണിതന്‍
കറുപ്പുവെളുപ്പാം ഛായാപടം
വടികുത്തി, വഴിതേടിവരികയോ?

വരുന്നവ
നായ്ക്കളാണേല്‍പോലുമത്
മക്കളല്ല , ഒപ്പിടാനുള്ള വിരലന്നേ
വീട്ടില്‍ വെച്ചിരുന്നഛന്‍...

പിന്നെയാരേ, കളിമുറ്റത്ത്
നിനയാതെ വീണൊരു
പഴുത്തിലയൊച്ചയോ...
രംഗബോധം മുളച്ച മരണമോ ?



No comments: